Homeകവിത

വേരിറക്കം

മുകളിലേക്ക് മാത്രം
പടരുന്ന വള്ളികളിലൊന്നിനെ
മണ്ണിലേക്ക് പടര്‍ത്തിവിട്ടു
അത് കല്ലില്‍ തട്ടി വീണു
നനവ് പറ്റി ചിരിച്ചു
ആഴങ്ങളിലെ വേരുകളതിനെ
സ്വപ്നം കാണിച്ചു വിളിച്ചു
മണ്ണിലൂടെ ഊളിയിട്ട്
വള്ളി തിരഞ്ഞുകൊണ്ടേയിരുന്നു
ദിശതെറ്റിയെന്ന് പേടിച്ചു
വേര് സര്‍വ്വവ്യാപിയെന്ന് സമാധാനിച്ചു
അവസാനമതൊരു വേരറ്റത്ത് ചെന്നുമുട്ടി.
കണ്ടാലറിയാത്ത അനേകം ജന്മങ്ങളിലവര്‍
വേരും വള്ളിയുമായിരുന്നിരിക്കണം
രണ്ടാമതൊന്നാലോചിക്കാതെ
വള്ളി തന്‍റെ പച്ചപ്പിനെ വേരിലേക്ക് പകര്‍ന്നു.
മണ്ണിനുമുകളില്‍ കാടുകള്‍ കുളിരുകൊണ്ടു.

 

സൂര്യജ എം.
ഗവേഷക, മലയാള-കേരളപഠന വിഭാഗം, കാലിക്കറ്റ് യൂണിവേഴ്സിറ്റി

COMMENTS

COMMENT WITH EMAIL: 0